Tuesday, May 21, 2013

ഗൗരീ മനോഹര വസന്തങ്ങള്‍


''കന്തനെടി അവനെനിക്ക് സ്വന്തമടി വള്ളിമണാളനെടി''... സഞ്ജയ് സുബ്രഹ്മണ്യം വീണ്ടും വസന്തമായി പെയ്തിറങ്ങിയ ഒരു രാത്രിയുടെ ഓര്‍മ്മകള്‍. ബഹുദാരിയില്‍ ആവോളം പ്രണയം ചാലിച്ച് ഒഴുകിയ രാഗം താനം പല്ലവിയിലെ വരിയാണ് തുടക്കത്തിലെഴുതിയത്. ബഹുദാരിയും കടന്ന് അമീര്‍ കല്ല്യാണിയിലേക്കും ഹിന്ദോളത്തിലേക്കും കദനകുതൂഹലത്തിലേക്കും നീണ്ട് സിന്ധഭൈരവിയുടെ ഗാംഭീര്യത്തില്‍ അവസാനിച്ച കാല്‍പ്പനികത. നീലാംബരി വര്‍ണ്ണത്തില്‍ മന്ദമായി തുടക്കം. ഗൗരീമനോഹരിയുടെ മനോഹര വഴികളിലൂടെ യാത്ര. കാംബോജിയുടെ ധാതുവീര്യമാര്‍ന്ന കടലിരമ്പം. വേനലില്‍ തിമിര്‍ത്ത് പെയ്ത മഴ പോലെ തനിയാവര്‍ത്തനം.
             വസന്തോത്സവത്തിലെ ആ രാത്രി....... മൂന്ന് മണിക്കൂര്‍............ അത്ഭുതമൂറിയ മിഴികള്‍ ഇടക്ക് നനഞ്ഞുവോ........ ഒറ്റയിരുപ്പില്‍ കേട്ടതും കണ്ടതും മടക്ക സഞ്ചാരത്തില്‍ വീണ്ടും വീണ്ടും കേട്ടു............. ഇടക്ക് ഉറങ്ങി.......... ഞെട്ടിയുണര്‍ന്നപ്പോഴും ചെവിയില്‍ ഹിന്ദോളം മുഴങ്ങുന്നുണ്ടായിരുന്നു.................. ജീവിതത്തില്‍ പരമാനന്ദങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും സത്യം!!!!!

No comments:

Post a Comment