Saturday, April 13, 2013

ഏതു ധൂസര സങ്കല്‍പ്പത്തില്‍...


''ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത
ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലെന്നും വിരിയട്ടെ
ഗ്രാമത്തിന്‍
വിശുദ്ധിയും മമതയും
ഇത്തിരി കൊന്നപ്പൂവും''

തൊട്ടുമുന്നിലുള്ള എല്ലാത്തിനെയും ഒരു കള്ളത്തരവുമില്ലാതെ തുറന്ന് സ്‌നേഹിക്കുക എന്നത് കരുത്താണ്. കടുത്ത വേനലില്‍ ചുറ്റും പൊള്ളി നില്‍ക്കുമ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂക്കള്‍ നന്മയുടെയും വിശുദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലാണ്. പ്രകൃതി പറഞ്ഞു തരുന്ന പ്രതീക്ഷയുടെ കുഞ്ഞു പാഠം.
ഹൃദയം തുറന്ന് വെച്ച് പ്രസന്നതയോടെ ലോകത്തെ നോക്കുക. ചെടികളും മരങ്ങളും പൂക്കളും ഷഡ്പദങ്ങളും ചിത്രശലഭങ്ങളും തുടങ്ങി അനേകം കോടി സസ്യ-ഫല- ജന്തു വര്‍ഗ്ഗങ്ങള്‍ അതിവസിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഒരു വക്കില്‍ ഉറപ്പോടെ കാല്‍വെച്ച് സൗഹൃദത്തെ പകരുക, സഹജീവിയുടെ നിസ്സഹായതയില്‍ ഒപ്പം നില്‍ക്കുക...
കൊന്നപ്പൂ പോലെ പരിശുദ്ധമായ സ്‌നേഹവും നിറഞ്ഞ നന്മകളും ആശംസിക്കുന്നു...

''കുഞ്ഞിക്കണ്ണുകള്‍
പൊത്തി വരട്ടെ
കണി കണ്ടിത്തിരി
പൂത്തിരി കത്തിക്കട്ടെ''